Sunday, May 11, 2008

വലിയലോകം. അമ്മമാരുടെ ദിവസം.

Buzz It
(ഇവിടെ)അമ്മമാരുടെ ദിവസം.

വലിയലോകം. അമ്മമാരുടെ ദിനം.

Buzz It


Happy Mother's Day
"M" is for the million things she gave me,
"O" means only that she's growing old,
"T" is for the tears she shed to save me,
"H" is for her heart of purest gold;
"E" is for her eyes, with love-light shining,
"R" means right, and right she'll always be,
Put them all together, they spell
'MOTHER" ....A word that means the world to me.
-Howard Johnson

അമ്മമാരുടെ സ്വന്തമായ 'മദേര്‍സ് ഡേ' യെ വരവേല്‍ക്കാന്‍ എല്ലാ വര്‍ഷവും മെയ് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച , അമ്മമാരുടെ ദിവസമായി കടന്നു വരുന്നു.
മനോഹരം. സങ്കല്പങ്ങളും. അമ്മയെന്ന അദ്ഭുതത്തിനു് നല്‍കാന്‍ കഴിയുന്ന വലിയ പാരിതോഷികം തന്നെ ആ ദിവസം.


ചങ്കു തളരുന്ന ചില വാര്‍ത്തകളില്‍ മനസ്സു കൊരുത്തു നിന്നു പോകും. കഴിഞ്ഞ ആഴ്ചയില്‍‍ ആയിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍‍ വിദ്യാഭ്യാസമുള്ള മക്കള്‍‍ എഞിനീയറിങ് ബിരുദധാരികള്‍‍ ബാധ ഒഴിപ്പിക്കാനായി ചൂരല്‍ കൊണ്ടടിച്ചടിച്ചു് ഒരമ്മയെ കൊന്നതു് വായിച്ചതു്.

സുഹൃത്തിന്‍റെ വീട്ടിലെ പട്ടി കൂടിനടുത്തുള്ള മുറിയില്‍ , ഭര്‍ത്താവു മരിച്ചു പോയ അമ്മയെ സുഖമായി താമസിപ്പിച്ചു്, മുകളിലെ നിലയില്‍‍ ശല്യമൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്ന മകനെയും ഭാര്യ്യേയും അറിയാം. വല്ലപ്പോഴും അവിടെ ചെല്ലുമ്പോള്‍‍ ഒരിറ്റു വര്‍ത്തമാനത്തിനു മാത്രം വിശന്നോടുന്ന ആ അമ്മയെ നിറമിഴികളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളു. പിന്നീടു് അങ്ങോട്ടുള്ള പോക്കുകള്‍ വേണ്ടെന്നു വെക്കേണ്ടി വന്നതും മനസ്സിന്‍റെ പ്രയാസം ഒന്നു കൊണ്ടു മാത്രമായിരുന്നു.


ഇവിടെ എഴുതാന്‍ വിസ്താര ഭയം ഉള്ളതിനാല്‍, നാട്ടിലെയും ഇവിടുത്തയും പല അമ്മാമാരേയും ഞാനിവിടെ കൂടുതലായി പ്രതിപാദിക്കുന്നില്ല.
പക്ഷേ ഇന്നു പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഞാന്‍ പങ്കു വയ്ക്കുന്നു.


രാജ്മനി കുവര്‍‍ സുജാന്‍പുരില്‍ സുഖമായി കഴിയുകയായിരുന്നു.രണ്ടു പുത്രന്മാരും മൂന്നു പുത്രികളും ഉണ്ടായിരുന്നു.പുത്രന്മ്മാര്‍ക്കു ജോലിയൊക്കെ ആയി .ഭര്‍ത്താവു മരിച്ചു കഴിഞ്ഞതിനു ശേഷം അവര്‍ക്കു് 1000 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. തള്ളയില്ലെങ്കില്‍ ആ പെന്‍ഷന്‍ അവര്‍ക്കു ലഭിക്കുമെന്ന അറിവില്‍ അമ്മയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തി. എന്നും അടിയും വഴക്കുമായി മരുമക്കളും മോന്മാരും അവരെ ഉപദ്രവിച്ചു. കല്യാണം കഴിഞ്ഞു പോയ പെണ്മക്കള്‍ അമ്മയുടെ ഒരു വിവരവും തിരക്കാനുള്ള വിവരക്കേടും കാണിച്ചില്ല. മരുമകളുടെ മര്‍ദ്ദനത്തില്‍ കാലിനടി വാങ്ങി മുടന്തി നടന്നു രാജ്മനി കുവര്‍. ഒരു ദിവസം കാലിനു ചികിത്സയ്ക്കെന്ന വ്യാജേന അവരെ മരുമോള്‍‍ ഒരു ബസ്സിലിരുത്തി കാണ്‍പൂരില്‍ ഇറക്കി വിട്ടു കടന്നു കളഞ്ഞു. നടന്നു തളര്‍ന്ന ആ സ്ത്രീയെ കുറെ മനുഷ്യ സ്നേഹികള്‍ ‍ സ്വരാജു് ആശ്രമത്തില്‍ എത്തിച്ചു.


മക്കളുപേക്ഷിച്ച സാവിത്രി ദേവി, ജബല്പൂരുകാരി ശ്യാമ എന്നിവരും അവിടെ ഉണ്ടു്.


അമ്മ.

ഈ നല്ല ദിവസത്തിന്‍റെ മനോഹാരിത . പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല ഒരു പദമല്ലേ.
അമ്മ. അമ്മയല്ലാതൊരു ദൈവം ഉണ്ടോ..? ഇല്ല ഒരു ദൈവവും, ഒരു കോടതിയും ഇല്ല.



പക്ഷേ....
അമ്മമാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അവരെ ആദരിക്കാന്‍ ഒരു ദിവസമുള്ളത് നല്ലതുതന്നെ.
അമ്മമാരേ കാരാഗ്രഹത്തിലാക്കി, ഒറ്റപ്പെടുത്തി മരണത്തിലേയ്ക്കു് വേഗം തള്ളിവിടുന്ന ഒരു തലമുറയെ ദുസ്വപ്നം കണ്ടു് ആശ്രമങ്ങളില്‍‍ കഴിയുന്ന അമ്മമാര്‍‍ ഈ ദിവസമൊന്നും അറിയാതെ വിധിയെ നോക്കിയിരുന്നു കരയുന്നു.


എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.
അമ്മേ മഹാമായേ.......

Saturday, May 03, 2008

വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.

Buzz It
(ഇവിടെ)ശബ്ദ രേഖ.

വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.

Buzz It

ജലതരംഗം ഇവിടെ

-------------
പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്
--------------------------
ആപ്പാടവരമ്പിലൂടെ

അല്‍പ്പം നടന്നുകേറി

വലത്തോട്ട്‌ തിരിഞ്ഞാല്‍‍

അടുത്ത മുക്കായി.

അവിടെക്കാത്തുനിന്ന്‌,

സ്വപ്നച്ചിറകിലെന്നപോലെ‍

ഒഴുകിയെത്തുന്ന

'പഴങ്കഥപ്പാട്ട് ‌' എന്ന

ആദ്യത്തെ ബസ്സില്‍ക്കേറി,

പുറകോട്ട്‌ യാത്രചെയ്താല്‍

നഗരഹൃദയമായി..

എന്റെയിടമായി!

" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"

എന്നൊക്കെയന്വേഷിച്ചു

വഴിതെറ്റിയെത്തുന്നവര്‍ക്ക്

ഔപചാരികതയുടെ

മഞ്ഞച്ചായം തേച്ച

ഇരുനിലക്കെട്ടിടം.

പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,

താമരവളയം കൊണ്ട്‌

കൊണ്ടാട്ടം വറക്കുന്ന

വേളിച്ചെണ്ണ വാസന,

നീണ്ട ഇടനാഴിയിലൂടെ-

യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.

അകത്തെമുറിയിലമ്മ

കടുത്ത ശ്വാസമ്മുട്ടലിനിടയിലും

'മലയാളനാട്‌' വായിച്ച്‌

കണ്ണടയൂരും മുന്‍പേ

"നല്ല കഥ" എന്നു

പേജിനടിയില്‍ കുറിക്കുന്നുണ്ടാകും

അഛന്‍‍ കോടതിവേഷത്തില്‍,

ചുമരിലെ പടത്തിലിരുന്നു

അതുനോക്കിച്ചിരിക്കുന്നുണ്ടാകും.

തളത്തില്‍ വല്യേട്ടന്‍,

മേശ നിറയുന്ന പഴയ

'മര്‍ഫി'റേഡിയോയുടെ

പൊട്ടലും ചീറ്റലും അവഗണിച്ചു

സൂചി തിരിച്ചു തിരിച്ചു

'മെല്വില്‍ ഡി മെല്ലോ'യുടെ

വാര്‍ത്ത പിടിച്ചെടുക്കുകയും

കൂട്ടത്തില്‍‍

പ്രധാനമന്ത്രിയെ-

പ്പഴിക്കുന്നുമുണ്ടാകും

" വിധവകള്‍ നാടുഭരിച്ചാല്‍‍

ഗുണം പിടിക്കില്ല"

കാര്യസ്ഥന്‍ പണിക്കരമ്മാവന്‍‍,

വരവ്‌-746 രൂപ 43 പൈസ

ചിലവ്‌-746 രൂപ 43പൈസ

എന്നു കൃത്യമായി

കണക്കെഴുതിയുണ്ടാക്കിയ പുസ്തകം

അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി

പടിഞ്ഞാപ്പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും

ചെറിയേട്ടന്‍‍,

'റാലീ'സൈക്കിളിടിച്ചു പടിതുറന്നു

ഒരുകെട്ട്‌ 'വിപ്ളവാഭിവാദന'

നോട്ടീസുകളുമായി

കോളേജില്‍നിന്നെത്തിക്കാണും.

കുഞ്ഞിമോള്‍‍

വാശിപിടിച്ച്

സിമന്റ്തറയുടെ ഇളംതണുപ്പില്‍‍

കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും

അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന

'ഗ്ലാക്സോ'പ്പാലിലൊരല്‍പ്പം

ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്

സ്കൂള്‍ യൂണിഫോം മാറ്റാതെ

ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....

കാലം ബുള്‍ഡോസറിന്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി...

പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന

നായികാനായകന്‍മാരെത്തള്ളിമാറ്റി

മായപ്പെട്ടിയുടെ

അനന്തസാദ്ധ്യതകളിലേക്കു..

പിന്നാമ്പുറ-

സ്ഥലകാലങ്ങളിലേക്കു

ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.
---------------------------------------

ഭൂമിപുത്രിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,
സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും അവതരിപ്പിക്കുന്നു.
------------------------------------------------
    follow me on Twitter