Showing posts with label പ്രകൃതി. Show all posts
Showing posts with label പ്രകൃതി. Show all posts

Saturday, September 06, 2008

ചോള ചരിതം തേടി.....

Buzz It

ബുട്ടാ തിന്നാത്തവര്‍ കുറവാണ്. വഴിയരുകിലെ വണ്ടിക്കടയില്‍ തീക്കനലില്‍ ചുട്ടെടുത്ത് നാരങ്ങയും ഉപ്പും തേച്ച് തരും.


കിത്തനാ ഭായ്.? പാഞ്ചു് റുപ്പയാ.

നല്ല രസമാണ്. വാ കഴച്ചാലും മൊത്തം ചോള മണികളേയും തിന്നിട്ടല്ലാതെ അതിന്‍റെ കൂഞ്ഞ് കളയില്ല. ആളുകള്‍ കാറിലും ബൈക്കിലും ഒക്കെ എത്തി വാങ്ങി വഴിയോരത്തു കൂടെ തിന്നു നടക്കുന്നത് കാണാന്‍ നല്ല ചേലാണ്.
വിറ്റാമിന്‍ ബിയുടെ കലവറയാണിത്.


ബുട്ടാ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവനാണ് മൂപ്പെത്തിയാല്‍ ചോളം ആകുന്നത്. ഈ ചോളം ഒരു പുല്‍ച്ചെടിയാണ്.




പൂത്തുലഞ്ഞു നില്‍ക്കുന്ന ചോളച്ചെടികള്‍ കാണാന്‍ നല്ല ഭംഗിയാണ്. 60000 വര്ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നു.
ഇലകള്‍ കരിമ്പിന്‍റേതിനു സദൃശം.


ഒരു ചോള വയലിന്‍റെ ദൃശ്യം.




ചോളക്കുല,അതിനു പുറത്തെ കവചം മാറ്റിയിട്ട് തീയിലിടുന്നു.തിരിച്ചു മറിച്ചും ഇട്ട് പാകമാക്കി ഉപ്പും നാരങ്ങാ നീരും തേച്ച് തരുന്നു.

എരിതീയില്‍ ഒരു ചോളക്കുല,





ഇന്നത്തെയ്ക്കിത്രയും മാത്രം.


പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതി.


മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മനുഷ്യര്ക്കും കാവല്‍ നില്‍ക്കുന്നു.



ചോളം നാമ്പെടുക്കുന്നു.

ചോള രാജക്കന്മാരുമായി ബന്ധം ഉണ്ടോ.

സന്ധ്യമയങ്ങുന്ന നേരം.

ഈ ഉണങ്ങിയ കമ്പുകളില്‍ ഇരുന്നാല്‍ ഉറങ്ങുംപ്പോഴും തുറന്ന
ആകാശത്തിനു കീഴിലാണ് ഞങ്ങളെന്ന് ബോധ്യം വരുന്നു.


ചോള സാമ്രാജ്യം അന്വേഷിച്ച ഞങ്ങള്‍ ഒരു ഗ്രാമം കണ്ടു .
മനോഹരമായ ഗംഗയുടെ തിരത്തെ ഒരു കൊച്ചു ഗ്രാമം.
nangih
ഒരു ചെറിയ പാചകക്കുറിപ്പ് കൂടി.
ബുട്ടാ കൊണ്ടൊരു നാടന്‍ വിഭവം.
ആവശ്യമുള്ള സാധനങ്ങള്‍.
1. ബൂട്ടാ. 5 കുല.
2. എണ്ണ 2 സ്പൂണ്‍,
3.കടുകു ഒരു നുള്ള്,
4.സവാള ഒരെണ്ണം.
5.ഇഞ്ചി ഒരു കഷണം
6. 4 പച്ചമുളക്
7.കറിവേപ്പില. ഒരു കതുപ്പ്.
8. പുഴുങ്ങിയ രണ്ട് ഉരുളകിഴങ്ങ്
9.ഉപ്പ് ആവശ്യത്തിനു
പാചകം ചെയ്യും വിധം.
ബൂട്ടാകുലകള്‍ മണി അടര്‍ത്താതെ പ്രഷര്‍കുക്കറില്‍ വെള്ളമൊഴിച്ച് രണ്ട് വിസ്സിലടിപ്പിക്കുക.
തണുത്തതിനു ശേഷം മണികളെ അടര്‍ത്തി എടുക്കുക.(ഇങ്ങനെ മണികളടര്‍ത്തി എടുക്കാന്‍ എളുപ്പമാണു്) അവ മിക്സിയിലിട്ട് ഒറ്റയടി.
ഒന്നു ചതഞ്ഞ പരുവത്തിനു മാറ്റി വയ്ക്കുക.
ഇനി കടായിയില്‍ രണ്ടു സ്പൂണ്‍ എണ്ണ ഒഴിച്ച്, കടുകിട്ടു പൊട്ടുമ്പോള്‍ ചെറുതാക്കിയ ഉള്ളിയും ഇഞ്ചിയും, കിരികിരാന്നരിഞ്ഞ പച്ച മുളകും ഒരു കതുപ്പില്‍ നിന്നും ഊരിയ കറിവേപ്പിലയും ഇട്ട് വഴറ്റുക. ആവശ്യത്തിന്‍ ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് ചേര്‍ക്കുക. അതില്‍ തന്നെ ചതച്ചു വച്ചിരിക്കുന്ന ബുട്ടാ മണികളെ ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ വാങ്ങി വയ്ക്കുക. ചെറു ചൂടോടെ ഉപയോഗിക്കാം.
*****************



ഞങ്ങളെ യാത്രയയക്കാന്‍ വന്ന ഒരു കൊച്ചു സുന്ദരി .



tepuktangan

Thursday, June 19, 2008

വലിയലോകം (കൊലച്ചതി)

Buzz It
കൃഷി ഭൂമി
ഒരു ചെറിയ പൂന്തോട്ടത്തിനുള്ള സ്ഥലം വീടിനു മുന്നിലുള്ളതു് ഒരു മഹാഭാഗ്യമായി കരുതി.

ജീവിതം മനോഹരമെന്നറിയാനും മനോഹരമെന്നു പറയിക്കാനും.ഞാന്‍ പ്രകൃതി ആണെന്നും,പ്രകൃതി ഞാനാണെന്നും ഒക്കെ തോന്നാനും തോന്നിപ്പിക്കുവാനും ഒക്കെ...


ഞങ്ങളുടെ പൂന്തോട്ടത്തിലെ സുന്ദരന്മാരും സുന്ദരികളും.





ചെടികളോടൊപ്പം മലക്കറികളും ഞങ്ങള്‍‍ നട്ടു വളര്‍ത്തി.ഔഷധ സസ്യങ്ങളും ഒപ്പം വളര്‍ന്നു.

മനോഹരമായ മുറ്റത്തു് പാവല്‍‍, പടവലം, തുളസി, നിത്യ കല്യാണി, മനോകാമന, ഞവര,അശ്വഗന്ധാ, എന്നു വേണ്ട റോസായും ജമന്തിയും സൂര്യകാന്തിയും ഒക്കെ അവിടെ അണി നിരന്നു.കപ്പയും വാഴയും നട്ടു പിടിപ്പിച്ചു.
എന്തു കൊണ്ടൊരു ഏത്തവാഴ നട്ടു കൂടാ.?ഇവിടെ കിട്ടാത്തതും കാണാനൊക്കാത്തതും.

പച്ചചിങ്ങന്‍ വാഴ നട്ടു വളര്‍ത്തി അതിന്‍റെ കുല അനുഭവിച്ച എന്‍റെ മനസ്സില്‍ ഒരു ചിന്ത കടന്നു പോയി.


അങ്ങനെ കഴിഞ്ഞ ജൂണില്‍‍ നാട്ടിലെത്തിയ ഞാന്‍‍ പല ബന്ധുക്കളോടും ഒരു വിത്തിന്‍റെ ആശയം പറഞ്ഞിരുന്നു.



യാത്ര തിരിക്കുന്നതിനു തലേ ദിവസം കാണാന്‍‍ വന്ന ചില ബന്ധുക്കള്‍ ഏത്തവാഴ വിത്തുമായായിരുന്നു വന്നതൂ്.
ആരേയും പിണക്കാതിരിക്കാന്‍ എല്ലാം വാങ്ങി വയ്ക്കുകയും ഉള്ളതിലേയ്ക്കും രണ്ടു ചെറിയ വിത്തു് വളരെ സയന്‍റിഫിക്കായി പാക്കു ചെയ്യുകയും കാണ്‍പൂരിലെത്തിക്കയും ചെയ്തു.



രണ്ടു വിത്തുകളും ശാസ്ത്രീയമായി നടുകയും ചെയ്തു. പക്ഷേ രണ്ടു വിത്തുകളില്‍‍ ഒന്നു മാത്രം മണ്ണു പൊട്ടിച്ചു് പുറത്തേയ്ക്കു വന്നു.




മണ്ണുടച്ചു് തല പൊക്കുന്ന രംഗം മുതല്‍‍ ഞങ്ങള്‍ ക്യാമറായില്‍‍ പകര്‍ത്തി. ഓരോഘട്ടവും മനസ്സിനു് കുളിരു പകര്‍ന്നു.









ഞായറാഴചകളില്‍‍ വാഴയുടെ മൂട്ടില്‍‍ ഒരു കസേര ഇട്ടു് ഞാനെന്‍റെ ഓര്‍മ്മകളുടെ പെരുമഴക്കാലം നുണഞ്ഞു.
ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത കുട്ടികള്‍ക്കു് പല പ്രാവശ്യം ചൊല്ലി കൊടുത്തു.



തടിച്ചു നല്ല ഉയരക്കാരനായി വളര്‍ന്നു നിന്നു.8 മാസം കഴിഞ്ഞാലേ കുല വരൂ എന്നും, ഇടണ്ട വളങ്ങള്‍‍ എന്തോക്കെ ആണെന്നും ഫോണിലൂടെ സമയാ സമയം ചോദിച്ചറിഞ്ഞു.



ആജാന ബാഹുവായി വളര്‍ന്ന അവന്‍റെ ചുറ്റും കൊച്ചു കുഞ്ഞുങ്ങള്‍ തല പൊക്കാന്‍ തുടങ്ങി. നാട്ടില്‍ നിന്നും അറിഞ്ഞ ഉപദേശം അനുസരിച്ചു് അവയെ ഒക്കെ ചവിട്ടി ഉടച്ചു.


ഓരോ നാമ്പു വരുമ്പോഴും ഞങ്ങള്‍ പറഞ്ഞു അടുത്തതു് കുലയാണു്. ഇല്ലാ. ഇപ്പോള്‍ കുലയ്ക്കുമെന്നു സ്വയം പറഞ്ഞവന്‍ ഒരു രാജാവായി തല ഉയര്‍ത്തി നില്‍ക്കുകയായിരുന്നു.



കൊലച്ചതി.
26 മെയ് 2008
പതിവുപോലെ ഒരു ദിവസം.

അന്നു് ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓഫീസ്സില്‍ നിന്നും മൂന്നു മണിയോടെ ഞാന് വീട്ടിലെത്തി.
തിളച്ചു മറിയുന്ന ചൂടു കാറ്റു വീശുന്നുണ്ടു്. ഹിന്ദിക്കാര്‍ പറയുന്ന ലൂ.
പെട്ടെന്നായിരുന്നു അന്തരീക്ഷം കറുത്തിരുണ്ടതു്. പൊടിപടലം ഉയര്‍ത്തുന്ന കാറ്റ്, ആംധീ എന്നറിയപ്പെടുന്ന പൊടിക്കാറ്റു്.
അതു പതിവാണു്. കാലാവസ്ഥയെ തണുപ്പിക്കുന്ന ഈ പ്രകൃതിയുടെ വികൃതി സാധാരണക്കാര്‍ക്കൊരനുഗ്രഹമാണു്.


പക്ഷേ അന്നത്തെ കാറ്റങ്ങനെ അല്ലായിരുന്നു. അന്തരീക്ഷം കറുത്തു. ആകാശം മൂടി കെട്ടി. വെളിയില്‍ പെട്ടെന്നു് ഇരുട്ടു്. പൊടിക്കാറ്റിന്‍റെ വേഗത കൂടി. മരങ്ങള്‍ പിഴുതു വീഴുന്ന ശബ്ദം. ജന്നലുകളും കതകുകളും അടച്ചു് വീട്ടിലിരിക്കുമ്പോള്‍ വെളിയിലെ കാറ്റിന്‍റെ താണ്ഡവം കേള്‍ക്കാം.


ഞാന്‍ വെളിയിലിറ്ങ്ങി നോക്കി. പൊടിക്കാറ്റില്‍ കുളിച്ചു നിന്നു ഞാന്‍ .മരങ്ങള്‍ പിഴുതു മറിയുന്ന ശബ്ദം.
എന്‍റെ വാഴ കാറ്റിനെ അതിജീവിക്കാന്‍ ചെയ്യുന്ന ചെറുത്തു നിപ്പു്.
പൊടിയും അപകടവും നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നു് ഞാന്‍ ആ ദൃശ്യങ്ങള്‍ കാണുകയായിരുന്നു.
15 മിനിട്ടിനുള്ളില്‍ കൊടുങ്കാറ്റു കെട്ടടങ്ങി.അപ്പോഴേയ്ക്കും വാഴ നിലം പതിച്ചിരുന്നു.





പിറ്റേ ദിവസം പത്രത്തില്‍ ഭീകരമായ വാര്‍ത്തയും..എന്‍റെ വാഴയുടെ അല്ല. ആ കൊടുങ്കാറ്റു വിതച്ച ഭീകര ദുരന്തങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമായി.




പൊടി പടലങ്ങളില്‍‍ നിന്നു് ക്യാമറയില്‍‍ പകര്‍ത്തിയ വീഡിയൊ ഞാനിവിടെ കാഴ്ചവയ്ക്കുന്നു.

പുതു നാമ്പു വരുമെന്നു കരുതി, ഒടിഞ്ഞ ഏത്തവാഴയ്ക്കു് താങ്ങു കൊടുത്തു നിര്‍ത്തിയിട്ടുണ്ടു്.
രണ്ടു വിത്തുകള്‍ ജീവിതത്തിലേയ്ക്കു് നാമ്പുകളുമായി കടന്നു വരുന്നതു കാണുമ്പോള്‍ മനസ്സു് കുളിര്‍ക്കുന്നു.
ഇനിയും വാഴക്കുല എന്ന കവിത ചൊല്ലി കേള്‍പ്പിക്കാനായും, എനിക്കു് ആ കസേരയില്‍ ഇരുന്നു്, ഞായറാഴ്ച ഉച്ചകളേ ഉത്സവങ്ങളാക്കാനുമായി പ്രതീക്ഷയുടെ നാമ്പുകളുമായി വീണ്ടും..


************************************


Monday, September 17, 2007

വഴിയോര കാഴ്ചകള്‍‍ (പിച്ചി പൂത്തപ്പോള്‍‍)

Buzz It


ഇത്രയും വലിയൊരു പിച്ചി മരം കണ്ട തൃപ്തിയില്‍‍.



ഇവിടെ കാറ്റിനു സുഗന്ധം.!





വഴിയാത്രക്കാര്‍ക്കൊരു കുളിര്‍മ്മ നല്‍കി .






ഇനി ഞാന്‍ വീട്ടില്‍‍ പോകുന്നു.താമസിച്ചു ചെന്നാല്‍‍ വഴക്കു് കിട്ടും.
    follow me on Twitter