Sunday, May 11, 2008

വലിയലോകം. അമ്മമാരുടെ ദിനം.

Buzz It


Happy Mother's Day
"M" is for the million things she gave me,
"O" means only that she's growing old,
"T" is for the tears she shed to save me,
"H" is for her heart of purest gold;
"E" is for her eyes, with love-light shining,
"R" means right, and right she'll always be,
Put them all together, they spell
'MOTHER" ....A word that means the world to me.
-Howard Johnson

അമ്മമാരുടെ സ്വന്തമായ 'മദേര്‍സ് ഡേ' യെ വരവേല്‍ക്കാന്‍ എല്ലാ വര്‍ഷവും മെയ് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച , അമ്മമാരുടെ ദിവസമായി കടന്നു വരുന്നു.
മനോഹരം. സങ്കല്പങ്ങളും. അമ്മയെന്ന അദ്ഭുതത്തിനു് നല്‍കാന്‍ കഴിയുന്ന വലിയ പാരിതോഷികം തന്നെ ആ ദിവസം.


ചങ്കു തളരുന്ന ചില വാര്‍ത്തകളില്‍ മനസ്സു കൊരുത്തു നിന്നു പോകും. കഴിഞ്ഞ ആഴ്ചയില്‍‍ ആയിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍‍ വിദ്യാഭ്യാസമുള്ള മക്കള്‍‍ എഞിനീയറിങ് ബിരുദധാരികള്‍‍ ബാധ ഒഴിപ്പിക്കാനായി ചൂരല്‍ കൊണ്ടടിച്ചടിച്ചു് ഒരമ്മയെ കൊന്നതു് വായിച്ചതു്.

സുഹൃത്തിന്‍റെ വീട്ടിലെ പട്ടി കൂടിനടുത്തുള്ള മുറിയില്‍ , ഭര്‍ത്താവു മരിച്ചു പോയ അമ്മയെ സുഖമായി താമസിപ്പിച്ചു്, മുകളിലെ നിലയില്‍‍ ശല്യമൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്ന മകനെയും ഭാര്യ്യേയും അറിയാം. വല്ലപ്പോഴും അവിടെ ചെല്ലുമ്പോള്‍‍ ഒരിറ്റു വര്‍ത്തമാനത്തിനു മാത്രം വിശന്നോടുന്ന ആ അമ്മയെ നിറമിഴികളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളു. പിന്നീടു് അങ്ങോട്ടുള്ള പോക്കുകള്‍ വേണ്ടെന്നു വെക്കേണ്ടി വന്നതും മനസ്സിന്‍റെ പ്രയാസം ഒന്നു കൊണ്ടു മാത്രമായിരുന്നു.


ഇവിടെ എഴുതാന്‍ വിസ്താര ഭയം ഉള്ളതിനാല്‍, നാട്ടിലെയും ഇവിടുത്തയും പല അമ്മാമാരേയും ഞാനിവിടെ കൂടുതലായി പ്രതിപാദിക്കുന്നില്ല.
പക്ഷേ ഇന്നു പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഞാന്‍ പങ്കു വയ്ക്കുന്നു.


രാജ്മനി കുവര്‍‍ സുജാന്‍പുരില്‍ സുഖമായി കഴിയുകയായിരുന്നു.രണ്ടു പുത്രന്മാരും മൂന്നു പുത്രികളും ഉണ്ടായിരുന്നു.പുത്രന്മ്മാര്‍ക്കു ജോലിയൊക്കെ ആയി .ഭര്‍ത്താവു മരിച്ചു കഴിഞ്ഞതിനു ശേഷം അവര്‍ക്കു് 1000 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. തള്ളയില്ലെങ്കില്‍ ആ പെന്‍ഷന്‍ അവര്‍ക്കു ലഭിക്കുമെന്ന അറിവില്‍ അമ്മയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തി. എന്നും അടിയും വഴക്കുമായി മരുമക്കളും മോന്മാരും അവരെ ഉപദ്രവിച്ചു. കല്യാണം കഴിഞ്ഞു പോയ പെണ്മക്കള്‍ അമ്മയുടെ ഒരു വിവരവും തിരക്കാനുള്ള വിവരക്കേടും കാണിച്ചില്ല. മരുമകളുടെ മര്‍ദ്ദനത്തില്‍ കാലിനടി വാങ്ങി മുടന്തി നടന്നു രാജ്മനി കുവര്‍. ഒരു ദിവസം കാലിനു ചികിത്സയ്ക്കെന്ന വ്യാജേന അവരെ മരുമോള്‍‍ ഒരു ബസ്സിലിരുത്തി കാണ്‍പൂരില്‍ ഇറക്കി വിട്ടു കടന്നു കളഞ്ഞു. നടന്നു തളര്‍ന്ന ആ സ്ത്രീയെ കുറെ മനുഷ്യ സ്നേഹികള്‍ ‍ സ്വരാജു് ആശ്രമത്തില്‍ എത്തിച്ചു.


മക്കളുപേക്ഷിച്ച സാവിത്രി ദേവി, ജബല്പൂരുകാരി ശ്യാമ എന്നിവരും അവിടെ ഉണ്ടു്.


അമ്മ.

ഈ നല്ല ദിവസത്തിന്‍റെ മനോഹാരിത . പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല ഒരു പദമല്ലേ.
അമ്മ. അമ്മയല്ലാതൊരു ദൈവം ഉണ്ടോ..? ഇല്ല ഒരു ദൈവവും, ഒരു കോടതിയും ഇല്ല.



പക്ഷേ....
അമ്മമാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അവരെ ആദരിക്കാന്‍ ഒരു ദിവസമുള്ളത് നല്ലതുതന്നെ.
അമ്മമാരേ കാരാഗ്രഹത്തിലാക്കി, ഒറ്റപ്പെടുത്തി മരണത്തിലേയ്ക്കു് വേഗം തള്ളിവിടുന്ന ഒരു തലമുറയെ ദുസ്വപ്നം കണ്ടു് ആശ്രമങ്ങളില്‍‍ കഴിയുന്ന അമ്മമാര്‍‍ ഈ ദിവസമൊന്നും അറിയാതെ വിധിയെ നോക്കിയിരുന്നു കരയുന്നു.


എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.
അമ്മേ മഹാമായേ.......

10 comments:

വേണു venu said...

എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.:)

മുസാഫിര്‍ said...

വേണുജി,
പട്ടിക്കൂടിനടുത്തുള്ള മുറിയും ഉടഞ്ഞ പാ‍ത്രങ്ങളും ഇന്നത്തെ മക്കള്‍ക്ക് വേണ്ടിയും നാളെ മാറ്റി വെക്കപ്പെടും എന്ന തിരിച്ചറിവു വരുമ്പോഴേക്കും അവര്‍ക്കും വയസ്സാവും അല്ലെ.

തറവാടി said...

വേണുവേട്ടാ ഒരു ദിവസം മതിയാവുമോ ? :)

നിരക്ഷരൻ said...

രാജ്മനി കവര്‍ എന്ന അമ്മയുടേയും, മൊത്തത്തില്‍ ഈ പോസ്റ്റും കണ്ണ് നനയിപ്പിച്ചു, ചങ്കിന്റെ പിടപ്പൊന്ന് കൂട്ടി.

എന്താ പറയേണ്ടതെന്നറിയില്ല.

ഒരു ദിവസം ചുമ്മാ അങ്ങനെ ഓര്‍മ്മിച്ച് കളയാ‍ന്‍ പറ്റുന്ന ഒരു ബന്ധമൊന്നുമല്ല അത്.
:( :( :(

എല്ലാ അമ്മമാര്‍ക്കും നല്ലത് വരട്ടെ.
ആശംസകള്‍.

പ്രിയ said...

കഷ്ടം തന്നെയാണ്.

ഒരിക്കല് ടീ വിയിലും കണ്ടു കുറെ അമ്മമാരുടെ കണ്ണീര്. എന്നിട്ടും അവരില് മിക്കവാറും മക്കളെ കുറ്റപെടുത്താതിരിക്കാന് ശ്രമിക്കുന്നതും കണ്ടു.

അമ്മമാര്ക്കു ഒരു ദിനം അല്ല വേണ്ടത്. എന്നും അവരുടെ ദിനം സന്തോഷം നിറഞ്ഞതാക്കാന് കഴിയുന്ന ഒരു ലോകം ആണ് വേണ്ടത് . ഉണ്ടാവുമോ?

പ്രവീണ്‍ ചമ്പക്കര said...

അമ്മമാര്‍ കരയാതെ ഇരീക്കട്ടെ...പിന്നെ മെയ് മാസത്തിലെ രണ്ടാം ഞായര്‍ അല്ലേ അമ്മമാരുടെ ദിനം. അതോ എനിക്ക് തെറ്റു പറ്റിയോ....

ഭൂമിപുത്രി said...

"ഒരിറ്റു വര്‍ത്തമാനത്തിനു മാത്രം വിശന്നോടുന്ന ആ അമ്മയെ.."
മക്കളുടെ ഫോണിണും എഴുത്തിനുമുള്ള കാത്തിരുപ്പായി മാത്രം ജീവിതം മാറിയ അമ്മമാരെ കണ്ടിട്ടുണ്ട്,ധാരാളം.
ഭീകരമായ ഏകാന്തതയാണ്‍ പലരുടെയും ശാപം.
പട്ടികൂട്ടിനടുത്തല്ല,അകത്തു‍തന്നെ അമ്മയെ അടച്ചിട്ട മകനെപ്പറ്റി
കുറച്ചുനാള്‍മുന്‍പ് മലയാള പത്രങ്ങള്‍
റിപ്പോറ്ട്ട് ചെയ്തിരുന്നു.
സാക്ഷരകേരളം മുന്‍പില്‍ത്തന്നെ.

G.MANU said...

അമ്മ ദിനത്തിന്റെ വേറിട്ട കാഴ്ച കാ‍ട്ടിയ വേണുജി , നന്ദി

വേണു venu said...

അമ്മ ദിനത്തിന്‍റെ മറുപുറം പങ്കു വച്ച മാന്യ വായനക്കാര്‍ക്കു് നമസ്ക്കാരം.
മുസാഫിര്‍‍, അതു് മനസ്സിലാക്കുന്നില്ലല്ലോ ഭായീ,
തറവാടീ, ഒരു ജന്മം മതിയോ.?
നിരക്ഷരന്‍‍, ചില സത്യങ്ങളറിയുംപോള്‍‍ അങ്ങിനെയാണു്. ശരിക്കും എനിക്കും.
പ്രിയ, ഒരു ദിവസമല്ല, നല്ല മനസ്സുകളുടെ ലോകം ഉണ്ടാകട്ടെ.
പ്രവീണ്‍ ചമ്പക്കര, അമ്മമാര്‍‍ കരയാതിരിക്കാന്‍‍ മക്കള്‍‍ കരയിപ്പിക്കാതിരിക്കട്ടെ. പ്രവീണെഴുതിയതു ശരിയാണു്. ഇപ്രാവശ്യം മെയ് 11 ആണല്ലോ,രണ്ടാമത്തെ ഞായറാഴ്ച.
ഭൂമിപുത്രി, സാക്ഷരത. നോയിഡയില്‍‍ അമ്മയെ അടിച്ചു കൊന്നതു് ഉയര്‍ന്ന പഠിപ്പുള്ള
മക്കളായിരുന്നു.ഇവിടെയുണ്ടു്
ജി.മനു, വേറിട്ട കാഴ്ച തന്നെ.
എല്ലാവര്ക്കും നന്ദി.:)

പ്രവീണ്‍ ചമ്പക്കര said...

വേണു, ഒരു അമ്മയെ കുറിച്ച് മെയ് 11-ന് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു.. കണ്ടുകാണുമല്ലോ....

    follow me on Twitter