Friday, September 11, 2009

സ്വര്‍ഗ്ഗ വാതില്‍.

Buzz It
എന്നും യാത്രയാണു്.
എന്നു തുടങ്ങിയതാണീ യാത്ര.
ആരാണു് ജീവിതം ഒരു യാത്രയോട് ഉപമിച്ചത്.?
അറിയില്ല. ഒത്തിരി യാത്ര ചെയ്ത ഒരു യാത്രികനായിരിക്കുമോ.?

അതേ ആ യാത്രയുടെ അന്ത്യം.?



ഇവിടെയാണു് അവസാനത്തെ സ്റ്റോപ്പ്.
ബസ്സിവിടെ നില്‍ക്കും.
ഇവിടെ ഇറങ്ങിയാല്‍ മതി.
നിങ്ങള്‍ക്ക് മുന്നില്‍.


മുക്തി ധാം.


ഇതാണു് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി തുറക്കുന്ന മുറി.
നിങ്ങളുടെ അവസാന യാത്ര ഒരുക്കി വച്ചിരിക്കുന്നു.
ഇനിയുള്ള യാത്രയ്ക്ക് ടിക്കറ്റ് വേണ്ട. യാത്രയില്‍ ഉപയോഗിക്കാന്‍ ഒന്നും വേണ്ട.
എന്തിനു്, ഇവിടെ എത്തിയാല്‍ മുറിയെടുക്കാന്‍ മുന്‍‍കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല.
ചെല്ലുക ചാവി വാങ്ങുക.


സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്ന് നിങ്ങള്‍ക്കായി ഒരു ബെഡ് റൂം ഒരുങ്ങിയിരിക്കുന്നു.
പരിമിതമായ സൗകര്യങ്ങള്‍.
രണ്ട് ബെഡ്ഡുകള്‍. ഒന്ന് യാത്ര പോകുന്ന ആളിനും, മറ്റൊന്ന് യാത്ര അയയ്ക്കാന്‍ വന്ന ആളിനും.
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള മുറി.
അറ്റാച്ച്ഡ് ബാത് റൂമില്ല.ബ്രേയ്ക്ക് ഫാസ്റ്റോ ഡിന്നറോ ഇല്ല, റൂം ബോയ് ഇല്ല. വൈദ്യ സഹായമില്ല.
ശക്തമായ നിയമങ്ങള്‍ അവിടെ പാലിക്കപ്പെടുന്നു. മദ്യം ഇല്ല, മാംസാഹാരം നിഷിദ്ധം. സിനിമയും സംഗീതവുമില്ല. മരുന്നില്ല. ഗംഗാ ജലം മാത്രം മരുന്ന്.
ഒരു യാത്രക്കാരനും അതിലൊന്നും പരിഭവമില്ല. ഇതുവരെ ഇവിടെ നിന്നും യാത്രയായ 14,102 യാത്രക്കാരും പരിഭവമില്ലാതെ സ്വര്‍ഗ്ഗാരോഹണം ചെയ്തു.



വാരണാസിയിലെ മുക്തി ധാം.



Varanasi: The 10x12 tarifffree rooms in rambling Mukti Dham — the well known stop-over to the heaven-bound, offers strictly economy class service in the Moksha City. No attached bath, no breakfast or meals, no room service and no doctor on call. Yet the final head count of the well served clients who never came back to complain is 14,102, to be precise.

അതാ അവിടെ ഇരിക്കുന്നു. ഇതിന്‍റെ നടത്തിപ്പുകാരന്‍, ഭൈരവ്നാത് ശുക്ല. അദ്ദേഹം കണക്കുകള്‍ നോക്കുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് ടിക്കറ്റ്വാങ്ങിയവരുടേയും പ്പൊയവരുടേയും ഇനി അടുത്ത ദിവസങ്ങളില്‍ എത്താനുള്ളവരുടേയും.
35 വര്‍ഷമായി സ്വര്ഗ്ഗത്തിലേയ്ക്ക് ടിക്കറ്റ് നല്‍കി, സ്വര്‍ഗ്ഗീയ ആനന്ദം പകര്‍ന്ന ഭൈരവന്‍ ശുക്ലയുടെ ടിക്കറ്റ് ആരു നല്‍കുമായിരിക്കും.?



ഒരു ഷോട്ട്.

നിങ്ങളൊന്നു നോക്കൂ....മുന്നില്‍ കാണുന്നത്, ഞാന്‍ മുകളില്‍ വിവരിച്ച മോക്ഷ ധാം എന്ന സത്രം.

ഒരു രംഗം.
ദിവസം സെപ്തംബര്‍ 5.
സമയം വൈകുന്നേരം 7മണി.
മൂന്നാം നമ്പര്‍ മുറി.
കലാവതിദേവി എന്ന വൃദ്ധയെ തറയില്‍ കിടത്തിയിരിക്കുന്നു. ചന്ദോലി എന്ന ഗ്രാമത്തില്‍ നിന്നും ഉറ്റവര്‍ കൊണ്ടു വന്ന് കിടത്തിയിരിക്കയാണു്.
“ഏതു സമയവും ഉണ്ടാകാം.”. കൊണ്ടു വന്ന ഒരു ബന്ധു പറഞ്ഞു. “നേരം വെളുപ്പിക്കില്ല.” മറ്റൊരാള്‍.
അതേ സമയം അവരുടെ ബന്ധുക്കള്‍, അല്പം മാറിയിരുന്ന് അവരുടെ അന്ത്യോഷ്ടി എങ്ങനെ ഒക്കെ നടത്തണമെന്ന് തീരുമാനിക്കുന്നു.



അടുത്ത മുറി.

അവിടെ. RS Pandey, a retired head master from Rohtas. സ്വര്‍ഗ്ഗാരോഹണത്തിനു കിടത്തിയിരിക്കയാണു്.
ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. പാണ്ടേ ആ നിലയില്‍ തന്നെ കിടക്കുകയാണു്. അപ്പോള്‍ മകന്‍ പറയുന്നു. ഇനി ഒരു തിരിച്ചു പോക്കില്ല. ഇവിടെ എല്ലാം കഴിഞ്ഞിട്ടേ ഇനി പോകുകയുള്ളൂ. However, there is no going back now: ‘‘Ab sab nipta ke hi jayege,” he adds.




അടുത്ത മുറിയിലേയ്ക്ക് കൂടി നോക്കാം.

A 103-year-old, Laxmi Kunwari, has checked in last Thursday. ‘‘Kashi Karvat’’ had been the only remaining agenda on her wish list. The entire clan has therefore travelled from Munger in Bihar and now waits here patiently in happy anticipation for her final departure.

103 വയസ്സുള്ള അമ്മൂമ്മ. ബീഹാറില്‍ നിന്ന് വന്നിരിക്കയാണു്. സ്വര്‍ഗ്ഗം. ഓംകാരമുച്ചരിച്ച് മുറിയാകെ പരതുന്ന കണ്ണുകളുമായി ലക്ഷ്മി കുന്വാരി എന്ന അമ്മൂമ്മ ബസ്സ് കാത്ത് കിടക്കുന്നു.


A 103-year-old, Laxmi Kunwari, has checked in last Thursday. ‘‘Kashi Karvat’’ had been the only remaining agenda on her wish list. The entire clan has therefore travelled from Munger in Bihar and now waits here patiently in happy anticipation for her final departure.
(ചിത്രത്തിനും വിവരങ്ങള്‍ക്കും, റ്റൈംസ് ഒഫ് ഇന്‍ഡ്യയോട് കടപ്പാട്.)
--------------------------------------


നടത്തിപ്പുകാരന്‍ തൂപ്പുകാരനോട് പറയുന്നു. “മൂന്നാം നമ്പര്‍ മുറി ഉടനെ വൃത്തിയാക്കണം. ”caretaker then tiptoes out to alert the sweeper. The room may need cleaning after a while.

അതേ , സ്വര്‍ഗ്ഗാരൊഹണത്തിനു വന്നവര്‍ വെളിയില് കാത്തിരിക്കുന്നു. ഒരോ മുറിയും ഓരോ സീറ്റുകളാണു്. ആളൊഴിയുന്ന സീറ്റുകള്‍ തുടച്ചു വൃത്തിയാക്കി പുതിയ യാത്രക്കാരെ ഇരുത്തുക.



സ്വര്‍ഗ്ഗാരോഹണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 50 വര്‍ഷമായി സ്വര്‍ഗ്ഗ യാത്ര നല്‍കുന്നു മോക്ഷാധാം.
ബീഹാര്‍, ഗുജറാത്, മധ്യപ്രദേശ്, ആന്ധ്ര, എന്നിവിടങ്ങളില്‍ നിന്നും മാത്രമല്ല, യൂ.എസ്.എ, യൂ.കേ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ സ്വര്‍ഗ്ഗ വാതലിലേയ്ക്ക് യാത്രയാകാന്‍ ഇവിടെ എത്തുന്നു.

"കാശി കര്‍‌വത്ത്" അതായത് "കാശിയിലെ അന്ത്യ നിദ്ര" എന്നിതറിയപ്പെടുന്നു.


അടുത്ത ടിക്കറ്റിനു ക്യൂ നില്‍ക്കുന്നവരെ കാണുന്നു. അന്ത്യ നിദ്രയുടെ വിശ്വാസ സത്യങ്ങളുടെ മുന്നില്‍ പുഷ്പങ്ങളുമായി..

Wednesday, August 26, 2009

ഗുരു ദക്ഷിണ

Buzz It

ഒടിഞ്ഞു മടങ്ങിയ ഒരു വൃദ്ധന്‍ ബസ്സില്‍ വന്നിറങ്ങി. കണ്ണട ശരിയാക്കി ചുറ്റുപാടും ഒന്നു നോക്കി.
സന്ധ്യയാകുന്നതേയുള്ളു. കൈയ്യില്‍ ഒരു മുഷിഞ്ഞ സഞ്ചി നിറയെ എന്തൊക്കെയോ വീട്ടു സാധനങ്ങള്‍.
ഇനി വീടെത്താന്‍ ഒരല്പം നടക്കണം. കടുപ്പത്തില്‍ ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്.
വേണ്ട. മനസ്സ് വിലക്കി. എളുപ്പം വീട്ടിലെത്തണം.


വീട്ടീള്‍ രോഗ ശയ്യയില്‍ കിടക്കുന്ന ഭാര്യയും, അകാലത്ത് വിധവയായി മാറിയ തന്‍റെ മകളും തന്നെ കാത്തിരിക്കുന്നു.
വേഗതയില്‍ നടക്കാന്‍ കാലുകള്‍ക്ക് ശക്തി കുറഞ്ഞിരിക്കുന്നു.
83 വയസ്സ്.ഉള്ളൊന്നു കാഞ്ഞു.
ചുണ്ടിലൊരു ചിരി അറിയാതെ നിഴലിച്ചു.
34 വര്‍ഷം താന്‍ അദ്ധ്യാപകനായിരുന്ന സ്കൂളിലേയ്ക്ക് വെറുതേ ഒന്നു നോക്കി.


മിടുമിടുക്കന്മാരും മിടുക്കികളും , സ്കൂളിലെ ആ ഇരമ്പല്‍, കൈയ്യിലൊരു ചൂരലുമായി ചെറുപ്പക്കാരനായൊരുമാഷ് അതിലേ നടന്നു നീങ്ങുന്നു.
പെട്ടെന്ന് സ്ഥല കാല ബോധം വന്ന് അദ്ദേഹം ഉള്ളില്‍ ചിരിച്ചു.
കണ്മുന്നിലൂടെ എത്ര എത്ര വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനികള്‍, എത്രയോ തലമുറ ആ ഇരമ്പല്‍ തനിക്ക് നല്‍കി,
വലിയ വലിയ മഹരഥന്മാരായി കടന്നു പോയി.



ചൂരലിലൂടെ മാത്രമല്ല, ആ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായത്.
കവിതകളിലൂടെയും പ്രഭാഷണങങളിലൂടെയും ശക്തമായ പ്രചോദനമായ ആ സാറിനെ ആ സരസ്വതീ മന്ദിരം ആദരവോടെ നോക്കി നിന്നു.
കാലുകള്‍ തളരുന്നു. സഞ്ചിയുടെ ഭാരം കൈകളേയും തളര്‍‍ത്തുന്നതു പോലെ.
സ്വന്തമായൊരു വീടില്ലാതെ, ഇപ്പോഴും പൊട്ടി പൊളിഞ്ഞ വാടക വീട്ടില്‍, സുഖമില്ലാത്ത ഭാര്യയും, വിധവയായ മകളുമായി,
കിട്ടുന്ന പെന്‍ഷന്‍ കാശില്‍, ആരോടും പരിഭവമില്ലാതെ , ദൈവത്തിന്‍റെ എല്ലാ പരീക്ഷണങ്ങളേയും അനുഭവിച്ച് അദ്ദേഹം കഴിയുന്നു.



പതിയേ പതിയേ നടക്കുകയായിരുന്നു. എതിരേ വന്ന കാറിലിരുന്ന മനുഷ്യന്‍ സാറിനെ നോക്കുന്നുണ്ടായിരുന്നു. നടന്നു നീങ്ങുന്ന ആ വൃദ്ധനെ 20 വര്‍ഷങ്ങള്‍ക്കു ശേഷവും തിരിച്ചറിയുന്ന നിമിഷങ്ങള്‍.


"സാര്‍....ഞാന്‍....."

ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളില്‍ സാറ് പരതുകയായിരുന്നു.
നിക്കറിട്ട പയ്യന്മാരുടെ ഒക്കെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ സാറ് വിഷമിച്ചു.


സാറിനോടയാള്‍ വിവരങ്ങളൊക്കെ തിരക്കി.
സുഖമായി കഴിഞ്ഞു പോകുന്നു എന്നൊക്കെ പറഞ്ഞ് നടന്ന് നീങ്ങിയ ആ സാറിന് സ്വന്തമായി ഒരു വീടു പോലും ഇല്ല എന്നറിഞ്ഞതു പിന്നീടായിരുന്നു.


സാറിന്‍റെ ആദ്യ ക്ലാസ്സില്‍ പഠിച്ച്, പിന്നെ ഉയരങ്ങളുടെ ഓരോ പടവുകളില്‍ഊടെ , മുനിസിപ്പല്‍ കമ്മീഷണറായി റിട്ടയര്‍ ചെയ്ത, സാറിന്‍റെ ആദ്യ കാല ശിഷ്യരില്‍ ഒരാളായിരുന്നു അത്.


സാറ് വാര്‍ത്തെടുത്തു വിട്ട ഐ എ എസ് കാരേയും ഡോക്ടര്‍മാരേയും പോലിസ്സ് മേധാവികളേയും ഒക്കെ ആ മനുഷ്യന്‍ വിവരം അറിയിച്ചു.

ഈ അദ്ധ്യാപക ദിനത്തിനു പിറ്റേ ദിവസം, സെപ്റ്റ്.6നു, 10 ലക്ഷം രൂപയ്ക്കൊരു വീട് അവരെല്ലാവരും ചേര്‍ന്ന് സാറിനു ദക്ഷിണയായി നല്‍കുന്നു.




പ്രിയ വായനക്കാരേ, ഇതൊരു കഥയല്ല. നന്മയുടെ കിരണങ്ങള്‍ അസ്തമിച്ചിട്ടില്ലാ എന്ന തിരിച്ചറിവു നല്‍കുന്ന ,
വെള്ളി നക്ഷത്രങ്ങളുടെ മിന്നല്‍ വെളിച്ചമാണ് ഈ വീട്.
ഇത് , ഗുരുദക്ഷിണ മാത്രമല്ല. മഹാന്മാരായ അദ്ധ്യാപകര്‍ക്കുള്ള നന്‍‍മ നിറഞ്ഞ സ്മാരകമാണു്.
The house would be handed over to him on September 6, a day after the Teacher’s Day.
‘‘I never asked my old students for help. Neither did I tell them anything about my financial problems. But they offered to build a house for me. I am moved by their gesture,’’ says the octogenarian, his voice a quiver.

വാര്‍ത്ത വായിച്ച് ഞാനും തൊഴു കൈയ്യോടെ നില്‍ക്കുന്നു.


‍‍‍‍‍------------------------------------------------
വാര്‍ത്ത ഇവിടെ വായിക്കാം.guru dakshina വാര്‍ത്ത ഇന്നത്തെ ടൈംസ് ഓഫ് ഇന്ഡ്യയില്‍।


Teacher to get house as guru dakshina
Radha Venkatesan | TNN

Coimbatore: In times of a general irreverence in students for teachers, the sterling example of gratitude set by the ex-students towards a man who turned them into doctors and industrialists is bound to tug at many hearts.
It’s just a 1,200 sq ft house in a nondescript village in Namakkal district of western Tamil Nadu. But behind its sparkling beige coloured walls lies a unique expression of love: it’s a gift from students to their poor, old teacher.
For over three decades, from mid-1950s to 1984, Tamil teacher Soballapuram V Venkataraman inspired awe among his students, not with his striking stick, but his stirring Tamil poetry and oratory. Two years ago, when the old boys of the Sengunthar Mahajana Higher Secondary school at Gurusamypalayam village met their 83-year-old former Tamil teacher, they were shocked.
Their guru who motivated them with his gripping Tamil and made them IPS officers, doctors and industrialists, lived in a leaky, rented house, with his widowed daughter and an aged wife.
----------------------------------------

Monday, August 24, 2009

ശംഖുപുഷ്പം കണ്ണെഴുതിയാല്‍.

Buzz It






“ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും,
ശാരദ സന്ധ്യകള്‍ മരവുരി ഞുറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും.”


നിസ്സാരമായി എഴുതി ഓടി മറഞ്ഞ വയലാര്‍,
ലളിതമായെഴുതിയ ആ കൊച്ചു വരികളിലെ ആ പാവം കുഞ്ഞു പുഷ്പത്തെ ഇത്രയും ഭാവഗായികയാക്കും എന്നൊന്നും ഓര്‍ത്തു കാണില്ലായിരിക്കാം.

നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ കരുതിയിരുന്നു, വയലാറിന്‍റെ ഭാവനയുടെ കുഞ്ഞു വിത്തുകള്‍.
ഇന്ന് ഇവിടേ അതു പടര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോള്‍ വെറുതേ ഞാനും പാടി പോകുന്നു.




ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ വയലാര്‍ നിങ്ങളെ ഓര്‍മ്മ വരും,
ഭാവനാ വല്ലഭാ നിന്നെ ഞാന്‍ കാണുന്നു, എന്‍റെ ഈ പൂവുകളില്‍‍॥
-----------------------------------------------------------

Saturday, August 15, 2009

സൌന്ദര്യം ശാപമാകുന്നത്.

Buzz It
എന്തിനെനിക്ക് സൌന്ദര്യം തന്നു.
കേഴുക മക്കളേ. നിങ്ങള്‍ക്ക് വാരികോരി തന്ന സൌന്ദര്യം നിങ്ങള്‍ക്ക് തന്നെ ശാപമായി മാറുന്നു.

മനുഷ്യരിലും സൌന്ദര്യം ശാപമായ കഥകള്‍ കേട്ടിട്ടുണ്ട്.

ഇതാ സുന്ദരന്‍ മയിലച്ഛന്‍‍.

Bits, Pilani college campus. ഞങ്ങള്‍ അതേ ഞാനും ശ്റീമതിയും അവിടുത്തെ ലൈബ്രറിയുടെ മുന്നിലെ സിമന്‍റു തിട്ടയിലിരിക്കയായിരുന്നു.
അവധിയായതിനാല്‍ ലൈബ്രറി അടഞ്ഞു കിടക്കയാണു. ബൃഹത്തായ ആലൈബ്രറിയുടെ മുന്നിലിരുന്നൊരു ആത്മ നിര്‍വൃതി നേടുന്ന ഒരു സായാഹ്നം.

ഞങ്ങളിരുന്ന തിട്ടയക്ക് സമീപമുള്ള റോഡു് മുറിച്ച് കടന്നു വന്നു ഒരു മയിലണ്ണന്‍‍.


കൈവശം ഉണ്ടായിരുന്ന കപ്പലണ്ടി വിതറിയ സന്തോഷത്തില്‍ ആ സുന്ദരക്കുട്ടന്‍ അവിടെ ഒക്കെ നടന്നു. അപ്പോള്‍ പകര്‍ത്തിയ ആ മിടുക്കനാണിവന്‍‍.

ഇതാ, ഇന്നലെ ട്റെയിന്‍‍ തട്ടിയൊരു മയിലണ്ണന്‍ കുഴഞ്ഞു വീണു.
മരിച്ചില്ലായിരുന്നു...
രക്ഷപെട്ടേനെ...
പക്ഷേ അവന്റ്റെ സൌന്ദര്യം അവനെ കൊന്നു കളഞ്ഞു.

നിര്‍ത്തിയ ട്റയിനിലെ യാത്രക്കാരും ‍തീവണ്ടിയിലെ മറ്റു ജോലിക്കാരും മത്സരിച്ച് അവന്റ്റെ പീലികള്‍ പിഴുതെടെത്തു.

ചുണ്ട് മണ്ണിനോടു ചേര്‍ത്ത് പിടഞ്ഞു മരിച്ച ചിത്രം ഹിന്ദി പേപ്പറുകളില്‍ വന്നു.

(കടപ്പാട് ദൈനിക് ജാഗ്രണ്‍ 12/08/09)
അഴക് ശാപമാകുന്നതു ഞാനും നോക്കി നില്‍ക്കുന്നു.
------------------------------------------

Sunday, May 10, 2009

പേരറിയാ ചെടിയും പൂവും

Buzz It

സുന്ദരിയുടെ പേരറിയാതെ.

എവിടെ നിന്നോ വാങ്ങിയ തൈ ആയിരുന്നു.

ഒത്തിരി പൂക്കളെ കാഴ്ചവച്ചതിനു ശേഷം നിശ്ച്ചലമായിക്കൊണ്ടിരിക്കുന്നു.

ഇനിയും പൂക്കളുണ്ടാകുമോ.? ഈ ചൂടു കാലം കടന്ന് അടുത്ത ജന്മം ഇവിടെയുണ്ടോ.? എന്തോ.
കാത്തു നില്‍ക്കുന്നു, പേരറിയാ ചെടിയോടൊപ്പം ഞാനും.
-----------------------------------

Sunday, February 01, 2009

കറ്റാര്‍ വാഴ

Buzz It

കറ്റാര്‍ വാഴ......... അലോവേര
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ .
www.infution.co.cc
ഈ പോസ്റ്റിനു മുന്നേയുള്ള പോസ്റ്റ് ഇവിടെ വായിക്കാം



ഔഷധ മൂല്യമുള്ള ഒരു ചെടി. ജല ദൌര്‍ലഭ്യമുള്ള സ്ഥലങ്ങളിലും പാഴു്ഭൂമിയിലും വളരുന്ന ഒരു പാവം.
നൂറു വര്‍ഷം വരെ ജീവിച്ചിരിക്കും എന്നതും പ്രത്യേകത.


പൊള്ളല്‍, മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായും, ആരോഗ്യ പാനീയമാക്കിയും ഒക്കെ ഇതിനെ ഉപയോഗിക്കാം. പ്രമേഹത്തിനെ നിയന്ത്രിക്കാനും ഇതു ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കറ്റാര്‍ വാഴ നീരിനു് പ്രമേഹം കുറയ്ക്കുന്നതിനും, ഉറക്കം കിട്ടുന്നതിനും, മുറിവ് ചതവ് എന്നിവ അതിവേഗം ഉണക്കുന്നതിനും കഴിവുണ്ട് എന്ന് പറയപ്പെടുന്നു.

നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍ , ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.

കറ്റാര്‍വാഴയുടെ സ്വഭാവങ്ങള്‍ക്കു നിദാനം ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാര്‍റ്വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാങ്ഗനീസ്, കാ‍ത്സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ആരോഗ്യപാനീയങ്ങള്‍, മോയിസ്ചറൈസറു‍കള്‍ , ക്ലെന്‍സറുകള്‍, ലേപനങ്ങള്‍ തുടങ്ങിയ നിരവധി കറ്റാര്‍വാഴ ഉല്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍റ്വാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡന്‍റാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.


Aloe vera can be used as a moisturiser and in hair oils. It is considered as a lucky plant. This plant is used to enhance the beauty of the skin. In sanskrit it is called Ghritkumari.
The leaves contain a gel like substance and it a good moisturiser, heal wounds, burns and ulcers. The oil prepared with the kattar vazha gel and cocont oil is a good remedy for hair loss and the hair will become more black.
Some benefits of this lucky plant ..

1. It lightens the dark spots on the face
2. Prevents the ageing of the skin act as a skin nourisher.
3. Used in lip sticks, facial masks, Anti wrinkle creams, skin conditioners
4. Used for various skin disorders like Eczema, psoriasis and wounds.
5. Healing agent for dry and cracked skin
6. Medicine for liver and spleen disorders
7. Promotes hair growth
8. This plant is called as 'women's friend'- It regularises the mensus and eases the menopause troubles
9. It purifies the blood


അങ്ങനെ അങ്ങനെ , ഒത്തിരി ഒത്തിരി ഗുണമേന്മയുള്ള ഈ ചെടിയെ നമുക്കും വളര്‍ത്താം.

പൂച്ചെട്ടിയില്‍ വളരും.
വലിയ ശുശ്റൂഷയൊന്നും വേണ്ട.

നമ്മളെ ശുശ്റൂഷിക്കാന്‍ പര്യാപ്തന്‍.



നൂറ് വര്‍ഷം.
നാം
ഇല്ലാതാകുന്നതു വരേയും പിന്നേയ്യും ഔഷധങ്ങള്‍ നിറഞ്ഞ ഇലകളുമായി നമ്മുടെ പിന്മുറക്കാര്ക്ക് നന്മകള്‍ നല്‍കാന്‍ ‍ പ്രാപ്തിയുള്ള ഈ മഹാ തേജസ്വനിക്ക് എന്‍റെ പ്രണാമം.


ലേഖനങ്ങളോട് കടപ്പാട്.

http://kif.gov.in/ml/index.php?option=com_content&task=view&id=49&Itemid=29

http://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BE%E0%B4%B4

http://farm4.static.flickr.com/3518/3187897647_7c6c3b75f9_m.jpg
http://www.associatedcontent.com/article/348682/eat_some_aloe_vera_for_your_next_meal.html?cat=22

--------------------------------------------------------www.infution.co.cc




ഇന്ന് (03/03/2009) ആ പൂക്കളൊക്കെ പൊഴിഞ്ഞതിനു ശേഷം രണ്ടു കായ്കള്‍ ഉണ്ടായിരിക്കുന്നു.
ആ ചിത്രവും ഇവിടെ പങ്ക്ങ്കു വയ്ക്കുന്നു.


www.infution.co.cc

14/03/2009 ഇന്ന് വായിച്ചത് ഇവിടെ കുറിക്കുന്നു.:)
-------------------------------------

The magic of Aloe Vera: (called Kattar Vazha in Kerala)
I had heard of Aloe vera since a long time. But I was surprised with the results.
My wife had rather rough, dry skin along her palms (due of course to repeated dish-washing and other toils) . But, just a few days back,
she started applying the gel from within the leaf of this plant, on her palm and face.
After just 5 days of daily application for a few minutes, her skin (palm), felt soft
and delicate. I could not believe it.
Method: cut off the leaf (say about an inch of it); extract the gel like stuff from within the
thick leaf and apply it liberally, spreading it on the skin. Leave it for 10 to 20 minutes.
Then wash it off. See the difference after just 4 to 5 days of daily application.
See the picture above: the gel is seen being squeezed out of the leaf.
Courtesy. http://cochinblogs-healthtips.blogspot.com/
--------------------------------------------
Aloe vera juice is the liquid that comes out of the aloe vera plant when cut or squeezed. For hundreds and probably thousands of years it has been used medicinally as a soothing balm for burns, cuts and scrapes.

The gel that comes out of the aloe leaf contains 96% water and 4% of 75 known chemicals. These chemicals are anesthetic, reduce swelling and itching, and antibacterial and ant fungal. They also increase blood circulation and activate skin cells to heal.

Today it is used for the same purposes, and also many more. I love aloe vera juice for sunburn treatment, and I also find it makes a great skin moisturizer to be used after shaving or on dry patches of skin. I use it on my face just before I go to bed to help heal any sun damage done during the day.

Dermatologists that do facial surgeries use aloe vera to speed up and reduce facial or skin surface scarring.

Aloe vera can also be mixed with a few drop of jojoba oil and applied to your hair. This combination helps to keep your hair pores from plugging up.

Aloe vera juice has more recently become very popular as a drink and for use internally. By drinking aloe vera juice you can eliminate your constipation. It is a strong laxative when used in strong concentrations. You can also help your constipation when taking it in capsules. Look for aloe capsules or drinks that have other herbs to tone down its strong effect in the colon.

If you drink aloe vera juice, here are some of the benefits you can expect:

-Good for blood circulation

Wednesday, January 28, 2009

വലിയലോകം (എന്‍റെ പേരു പറയാമോ)

Buzz It
എന്‍റെ പേര് പറയാമോ.? ഞാന്‍ നിങ്ങളെല്ലാം അറിയുന്ന ഒരു ചെടിയുടെ പൂവാണു്.
എന്നെ( പൂവ്) വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. എന്‍റെ ചെടിയേ അറിയാത്തവര്‍ ചുരുക്കം
www.infution.co.ccഇതാ കുറച്ചു കൂടി സൂം ചെയത എന്‍റെ ചിത്രം.
പറയാമെങ്കില്‍ പറഞ്ഞോളൂ....ലക്ഷം ലക്ഷം പിന്നാലേ....

www.infution.co.cc ഇനിയും ക്ലൂ തരണോ. ഞാനാരാണ്.?


ഇതു് ഞാന്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്നതാണു്. പൂച്ചെട്ടിയിലാണു് വളര്‍ത്തിയത്.
ഈ കൊടും തണുപ്പത്ത് അവള്‍ പുഷ്പിച്ചു. ആ ചിത്രങ്ങളാണു് മുകളില്‍. ഈ ചെടിയുടെ പേര്‍ ഈ പുഷ്പങ്ങള്‍ കണ്ട് മനസ്സിലാകുന്നവര്‍ ഉണ്ടോ.
ഞാന്‍ ഈ പൂവ് ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.:)
www.infution.co.cc
    follow me on Twitter