Wednesday, December 24, 2008

വീരപ്പന്‍റെ ആരാധകന്‍.

Buzz It

184 ലധികം ആളുകളെ,
200 ലധികം ആനകളെ,
വധിച്ച്,
കിടുക്കിടിലം ആയി ...
1989 വരെ ജീവിച്ച വീരപ്പന്‍റെ ........
വീരചരിതം.........
ജീവിതത്തില്‍ .....
പകര്‍ത്തി ഇന്നും ജീവിക്കുന്ന പാവം ഒരു സാധു.
ഇദ്ദേഹം , പവന്‍ ഗുപ്ത.



1952 കളില്‍ വീരപ്പന്‍റെ ഏകദേശം ജന്മ വര്‍ഷം തന്നെ യൂപി യിലെ സുല്‍ത്താന്‍പൂര് ഗ്രാമത്തില്‍ ജനിച്ചു എന്ന് പറയുന്നു.
വീരപ്പന്‍ ആളുകളെ വധിക്കുകയും, ആനകള്ക്ക് അകാല ചരമം നല്‍കി ആനക്കൊമ്പ് വ്യാപാരം നടത്തി കാലം കഴിഞ്ഞപ്പോള്‍....
നമ്മുടെ കഥാ നായകന്‍ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി ഇന്‍ഡ്യയിലെ ഈ മാഞ്ചസ്റ്ററില്‍ എത്തുന്നു.
വീരാ....വീരാ...വീരപ്പാ.....എന്ന കഥകളിലൂടെ......ഇന്നും ഒരു വീരപ്പനായി തന്നെ ജീവിക്കുന്നു.
വീരപ്പന്‍ മരിച്ചു എന്ന് ഇന്നും വിശ്വസിക്കാത്ത പവന്‍ ഗുപ്ത.




എന്‍റെ മീശയാണെന്‍റെ പ്രശ്നം എന്ന് പറയുന്ന പവന്‍, തന്‍റെ മീശ പുരാണം പറഞ്ഞെന്നെ വിഷമിപ്പിച്ചു.
ഈ മീശയാണെന്‍റെ ദുഃഖം. ഈ മീശയാണെന്‍റെ ശക്തി....


എന്തോ.....മീശ നല്‍കിയ കൊടും പീഢന കഥകള്‍ സഹിച്ച് ഇന്നും ആ മീശയുമായി ആ ചുമട്ട് തൊഴിലാളി ജീവിക്കുന്നു.
മീശ പുരാണം പറയാന്‍ ഇതിനിനിയും തുടര്‍ച്ച എഴുതണമെന്ന വിസ്താര ഭയത്താല്‍ എഴുതുന്നില്ല.



വീരപ്പന്‍ മരിച്ചിട്ടില്ലാ എന്നും , ഇതൊക്കെ മീഡിയായുടെ കളികളാണെന്നും പരസ്യമായി പ്രഖ്യാപിച്ച് ,
വിയര്‍ത്ത് കുതിര്‍ന്ന തന്‍റെ പേര്‍സിലെ കുറച്ചു നോട്ടുകളേക്കാള്‍ സൂക്ഷ്മമായി തന്‍റെ ഫോട്ടോയോടൊപ്പം
വീരപ്പന്‍റെ ഫോട്ടോയും കാത്ത് സൂക്ഷിക്കുന്നു, പവന്‍ ഗുപ്ത ഇന്നും.



സുല്‍ത്താന്‍പൂരില്‍ നിന്ന് വരുന്ന ട്രയിനില്‍ എന്ത് തെമ്മാടിത്തരം ആര് നടത്തി കഴിഞ്ഞാലും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പവന്‍ ഗുപ്തയായിരുന്നു.


മീശയുടെ ശക്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് തന്‍റെ നരച്ച മീശയെ നോക്കി ചിരിക്കുന്ന ലോകം.
വീരപ്പന്‍റെ തലയ്ക്ക് അഞ്ച് കോടി വരെ വില പറഞ്ഞ സമയം, തന്‍റെ തല നില നിര്‍ത്താന്‍ മീശയെടുക്കാന്‍ ഉപദേശിച്ച സ്നേഹിതര്‍.
എല്ലാം ഓര്‍ത്തു വച്ചിരിക്കുന്നു.
പവന്‍ ഗുപ്ത.





വര്‍ഷങ്ങള്‍ക്ക് മുമ്പേ കേശവന്‍ കണിയാനെന്നൊരു ജ്യോതിഷ വിദഗ്ദ്ധന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.
ചത്ത കോഴിയെ പറപ്പിക്കുന്ന വീര കഥകളൊക്കെ പുള്ളിക്കാരന്‍റെ ചരിത്രത്തിലുണ്ടായിരുന്നു.


ചന്ദ്രനില്‍ മനുഷ്യനിറങ്ങിയെന്ന് പത്രങ്ങളില്‍ വന്ന അന്ന് തന്നെ നാട്ടിലെ ഊച്ചാളി നിരീശ്വര വാദികള്‍, പതിക്കോട്ട് ചിറയ്ക്കകലെയുള്ള ഊട് വഴിയിലെ ഒരു വീട്ടില്‍ ഗൃഹ നില നോക്കാന്‍ പോയ പാവം കണിയാരെ ഗണിക്കുന്ന ചോഴികള്‍ സഹിതം പിടിച്ച് ചോദ്യം ചെയ്തു. “അപ്പോള്‍ കണിയാരേ ....ചന്ദ്രന്‍ ഇപ്പോള്‍ ഏത് ലഗ്നത്തിലാ.? അമേരിക്കക്കാരന്‍റെ ലഗ്നത്തിലായോ..?”


ചിരി തുടങ്ങിയാല്‍ ഒരിക്കലും നിര്‍ത്താന്‍ കഴിയാത്ത കേശവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഓടോ അതൊക്കെ പത്രക്കാരന്‍റെ കളികളാ....ഹാഹാ...ഹാ...”
ഗുരു ശാപം കിട്ടിയതാ, കണിയാരുടെ ആ ചിരി എന്നുള്ളത് ഞങ്ങളുടെ നാട്ടിലെ പാണന്മാര്‍ ഇന്നും പാടി നടക്കുന്നു.



പറഞ്ഞു വന്നത്, പവന് ഗുപ്ത കേശവന്‍ കണിയാരെപോലെ ചിരിച്ച്കൊണ്ട് ജീവിക്കുന്നു.
“മീഡിയക്കാരടെ കളിയേ.......ഹാഹാ....
അങ്ങേരേ..അങ്ങനൊന്നും പിടിക്കാനൊക്കില്ല സാബ്.”



സുഭാഷ് ചന്ദ്രബോസ്സ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈ നാട്ടില്‍ പവന്‍ ഗുപ്തയെ ആര്‍ക്ക് കുറ്റം പറയാം.
എന്‍റെ ഓഫീസ്സില്‍ വന്നിരുന്ന്, രണ്ട് ഫോട്ടൊയ്ക്ക് നിന്ന് തന്ന ഗുപ്തയുടെ മുഖത്ത് സംതൃപ്തിയായിരുന്നു.

വീരപ്പനുമായി ചേര്‍ന്നുള്ള ഒരു ഫോട്ടൊ തയാറാക്കി ഞാന്‍ നല്‍കിയപ്പോല്‍ ഏതോ മഹാ സാഫല്യം ലഭിച്ച സംതൃപ്തിയില്‍ പറഞ്ഞു.
“സുക്രിയാ സാബ്.” നന്ദി.

Monday, December 08, 2008

വലിയലോകം.(കൂത്തുമാടത്തിലെ പ്രാന്തന്‍ ഒരു ശബ്ദരേഖ)

Buzz It
ശ്രീ.ബഹുവ്രീഹിയുടെ കൂത്തുമാടത്തിലെ പ്രാന്തന്‍‍ ഇവിടെ വായിക്കാം.

കൂത്തുമാടത്തിലെ പ്രാന്തന്‍‍ ‍
-------------------------------------

അമ്മു കാബൂളിവാലയുടെ കഥ പകുതിയാവുമ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാതെ ഉറങ്ങ്വവയ്യ എന്ന മട്ടായിട്ടുണ്ട്‌ ഈയിടെ. മകള്‍ക്കു പറഞ്ഞു കൊടുക്കുന്ന കഥ കേട്ട്‌ ഉഷയും ഉറങ്ങിയിരിക്കുന്നു. യാത്രാക്ഷീണമാവും!!
എണീട്ടു വരാന്തയിലെ ചാരുകസേരയില്‍ വന്നിരുന്നു.
കൂത്തുമാടത്തില്‍ വെളിച്ചമൊന്നും കാണാനില്ല്യ.
ഉറക്കം വരുന്നില്ല്യ.
മുത്തശ്ശിയുടെ അഭാവം വല്ലാത്തൊരു ശൂന്യത തോന്നിപ്പിക്കുന്നു. മരിച്ചപ്പോള്‍ വരാന്‍ തരപ്പെട്ടില്ല്യ. ഇനിയൊരിക്കല്‍ കൂടി കാണാന്‍ തരാവ്വ്വൊ നിശ്ശല്ല്യ എന്നൊക്കെ കഴിഞ്ഞ പ്രാവശ്യം വന്നു പോകുമ്പോള്‍ മുത്തശ്ശി പറഞ്ഞിരുന്നു. കാത്തിരിക്കാന്‍ ക്ഷമയില്ല്യാതെ മുത്തശ്ശി പോയി.................







ബഹുവ്രീഹിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,

സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും ഈ ശബ്ദലേഖനവും അവതരിപ്പിക്കുന്നു.
-----------------------------------------------------
    follow me on Twitter